മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 129.2 ഓവറില്‍ എട്ടിന് 574 എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രവീന്ദ്ര ജഡേജയുടെ (175*) തകര്‍പ്പന്‍ പ്രകടനമാണ് ഇ്ന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്‍സാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഏഴാമനായി ഇറങ്ങിയ ജഡേജ 228 ബോളില്‍ 17 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 175 റണ്‍സ് നേടിയത്. ഡേജ സെഞ്ച്വറി നേടുമ്പോള്‍ അത് ഇന്നലെ അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനുള്ള ശ്രദ്ധാഞ്ജലി കൂടിയായി. രാജസ്ഥാന്‍ റോയല്‍സില്‍ വോണിനൊപ്പം ആദ്യ ഐപിഎല്‍ കിരീടം നേടിയ കളിക്കാരന്‍ കൂടിയാണ് ജഡേജ. ജഡേജയെക്കൂടാതെ റിഷഭ് പന്ത് (96), ആര്‍ അശ്വിന്‍ (61),ഹനുമാ വിഹാരി (58) എന്നിവരുടെ പ്രകടനവും ലങ്കയ്‌ക്കെതിരേ വലിയ സ്‌കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചു. . 82 ബോള്‍ നേരിട്ട അശ്വിന്‍ നാല് ഫോറിന്റെ അകമ്പടിയില്‍ 61 റണ്‍സെടുത്തു. അശ്വിനും ജഡേജയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 130 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.