ദില്ലി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും. ഏപ്രില്‍ എട്ട് വരെയാണ് സമ്മേളനം. ഫെബ്രുവരി 15നും മാര്‍ച്ച് എട്ടിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയോടെയാണ് സമ്മേനം നടക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.
കടലാസില്‍ അച്ചടിച്ച കോപ്പിയില്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്ന ആദ്യ ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്നത്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖല നേരിടുന്ന വെല്ലുവിളി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം.
ദില്ലിയിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ബജറ്റ് സമ്മേളനത്തില്‍ കോവിഡ് സുരക്ഷാ ഏര്‍പ്പാടുകളും മുന്‍കരുതലുകളും പഴയതുപോലെ തുടരും. കഴിഞ്ഞ സമ്മേളനത്തിലെന്നപോലെ ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്സഭയും രാജ്യസഭയും ചേരുക. ഇക്കുറി സഭ അഞ്ചുമണിക്കൂര്‍ സമ്മേളി ക്കും. ചോദ്യോത്തരവേളയുമുണ്ടാവും. മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. സന്ദര്‍ശകരെ അനുവദിക്കില്ല.