ബാഗ്ദാദ്: ഇറാഖില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടൽ. ബാഗ്ദാദിൽ നിന്നും ബര്‍സയില്‍ നിന്നും പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദില്‍ ട്രൈഗീസ് നദിക്ക് കുറുകെയുള്ള മൂന്ന് പാലങ്ങളില്‍ പ്രക്ഷോഭകാരികള്‍ തമ്പടിച്ചിരുന്നു. ഇവിടെ നിന്നും നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും പ്രക്ഷോഭകരെ ഒഴിപ്പിക്കാനായിരുന്നു സുരക്ഷാ സേനയുടെ നടപടി.
താഹിര്‍ സ്വക്യറിലെ പ്രക്ഷോഭകാരികള്‍ക്കെതിരെ ഇറാഖ് സൈന്യം വെടിവെപ്പ് നടത്തുകയും ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു. ഇറാഖില്‍ ഒക്ടോബറില്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങിയ ശേഷം ഇതുവരെ ഏകദേശം 260 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.