ശ്രീനഗർ: ജമ്മുകശ്മീരിൽ ആയുധങ്ങളുമായി ലക്ഷ്‌കർ തൊയ്ബ ഭീകരർ പിടിയിൽ. രണ്ട് ഭീകരരാണ് പിടിയിലായത്. ലക്ഷർ തൊയ്ബ-ദി റസിഡൻസ് ഫ്രണ്ട് പ്രവർത്തകരാണ് കശ്മീർ പോലീസിന്റെ പിടിയിലായത്.
പിടിയിലായ ഭീകരരിൽ നിന്നും 15 പിസ്റ്റളുകൾ, 300 റൗണ്ട് വെടിയുണ്ടകൾ, ഗൺ സൈലൻസർ, 30 മാഗസിനുകൾ എന്നിവ ഭീകരിൽ കണ്ടെത്തിട്ടുണ്ട്. ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ രണ്ട് ദിവസത്തെ കശ്മീർ സന്ദർശനത്തിനെത്തിയിരുന്നു. അദ്ദേഹം മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭീകരർ പിടിയിലായത്.
ഇവർ ആക്രമണം നടത്താൻ പദ്ധതിയിട്ടെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇവരോടൊപ്പം കൂടുതൽ പേർ കശ്മീരിലെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.