പ്രതീക്ഷിച്ചരീതിയില്‍ വരുമാനം വര്‍ധിക്കാത്ത സാഹചര്യത്തില്‍ പതിനൊന്നാം ശമ്പളപരിഷ്‌ക്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടിവരിക കൂടി ചെയ്‌താല്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തികനട്ടെല്ല് തകരുമെന്ന് ധനകാര്യവകുപ്പ് സൂചിപ്പിക്കുന്നു. ശമ്പള- പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കുമ്പോള്‍ 5,277 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് 2016ല്‍ പത്താം റിപ്പോര്‍ട്ട് സമര്‍പ്പിച്ച കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.