തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക് 10 ലക്ഷം വില ഇട്ടിരുന്നു. കുൽഗാമിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ഓപ്പറേഷനിൽ ആണ് ബസിത്തിനെ വധിച്ചത്. രാഷ്ട്രീയ റൈഫിൾസിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ സിആർപിഎഫും, ജമ്മു കശ്മീർ പോലീസും പങ്കെടുത്തു. ബാസിത് ഒളിച്ചിരിക്കുന്ന സ്ഥലം അവരുടെ തന്നെ സംഘത്തിലെ അജ്ഞാതരായ ആരോ ആണ് ചോർത്തി നൽകിയത് എന്നാണ് വിവരം
ജമ്മു കശ്മീർ പോലീസ് ഇൻസ്പക്ടർ മസ്രൂർ അഹമ്മദ്, ബിസിനസ്സുകാരൻ ആയ കാശ്മീരി മഖൻലാൽ ബിന്ദ്രൂ, സിഖ് സമുദായ അംഗമായ സ്കൂൾ പ്രിൻസിപ്പൽ സുപീന്ദർകൗർ തുടങ്ങിയവരുടെ കൊലക്ക് പിന്നിൽ ബാസിത്തിന് പങ്കുണ്ടായിരുന്നു. തീവ്രവാദ വിരുദ്ധ നടപടിക്കെത്തുന്ന സൈനികർക്ക് നേരെ കല്ലെറിഞ്ഞുകൊണ്ട് പതിമൂന്നാം വയസിലാണ് ബാസിത്ത് തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. ഒരിക്കൽ കല്ലേറുകാർക്ക് നേരെ റബർ വെടിയുണ്ട ഉപയോഗിച്ച സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ബാസിത്തിന് പരിക്കറ്റിരുന്നു.