കഴിഞ്ഞ ദിവസം എറണാകുളം മഹാരാജാസ് കോളേജിൽ ഒരു പ്രതിഷേധമുണ്ടായി. എസ് എഫ് ഐ യുടെ പ്രതിഷേധമാണ്. പ്രധാന മന്ത്രിയുടെ കോലം കത്തിച്ചു. സഘാക്കളും സഘാതികളും കൂടെ മോദി വിരുദ്ധ മുദ്രാവാക്യം ഉറക്കെ വിളിച്ചു. എന്താ വിഷയം ? ഹിജാബാണ് വിഷയം. കർണ്ണാടകയിൽ ജിഹാദി ടൂൾകിറ്റ്‌കാർ ആളിക്കത്തിച്ചു കൊണ്ടിരിക്കുന്ന വിഷയം കേരളത്തിലും ഒന്ന് പയറ്റി നോക്കാം. പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട് കേരളത്തിൽ ജൻഡർ ന്യുട്രൽ യൂണിഫോം നടപ്പാക്കിയതിന് പിണറായി വിജയനെ പൊക്കി തോളിലേറ്റി നടന്നിട്ട് അധിക നാളായിട്ടുമില്ല. കേരളത്തിൽ ജൻഡർ ന്യുട്രൽ വേണം കര്ണാടകയിൽ ഹിജാബും വേണമെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം വേണമത്രേ. അതിന് മോദി എതിരുനിൽക്കുന്നു. ഇവിടെ എറണാകുളത്ത് ഒരു കോലം കത്തിച്ച് പുള്ളിയെ ഒന്ന് വിറപ്പിച്ചേക്കാം എന്നാണ് എസ് എഫ് ഐ യുടെ തീരുമാനം.
ബാലുശ്ശേരി പെൺപള്ളിക്കൂടത്തിൽ ജൻഡർ ന്യുട്രൽ യൂണിഫോം വന്നു. പിണറായി വിജയന് വലിയ പ്രശംസയും കിട്ടി. പക്ഷെ കുറച്ചു പേര് സ്കൂളിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. കേരള സമൂഹം ആ പ്രതിഷേധത്തിന് വലിയ വിലയൊന്നും കൊടുത്തില്ല. പക്ഷെ ആ പ്രതിഷേധത്തിൽ പിണറായി വിരണ്ടു. വലിയ തോതിൽ അഭിനന്ദിക്കപ്പെട്ടെങ്കിലും ബാലുശ്ശേരിക്ക് പുറത്ത് ജൻഡർ ന്യുട്രൽ യൂണിഫോം ഒരു സ്കൂളിലും വന്നില്ല. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ ഭീഷണിക്ക് മുന്നിൽ പേടിച്ച് വിറയ്ക്കുന്ന എസ് എഫ് ഐ ക്കാരെ ഇന്നലെ നമ്മൾ കണ്ടതാണ്. ആ ഭയം എസ് എഫ് ഐ യിൽ ഒതുങ്ങുന്നില്ല എന്നതാണ് സത്യം.