പാരിസ്: കഴിഞ്ഞ സീസൺ ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം ലയണൽ മെസ്സിക്ക്. പിഎസ്ജി ജേഴ്‌സിയിൽ ബെന്‍ഫിക്കയ്‌ക്കെതിരേ നേടിയ മനോഹരമായ ഗോളാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ അവസാന റൗണ്ടിൽ മറികടന്നാണ് മെസ്സിയുടെ നേട്ടം. അതെ സമയം അടുത്ത സീസണിൽ യൂറോപ്പ് വിട്ട് അമേരിക്കയിലെ മേജർ സോക്കർ ലീഗിലെ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുകയാണ് മെസ്സി.
മെസ്സിയെ സ്വീകരിക്കാൻ മികച്ച മുന്നൊരുക്കങ്ങളാണ് ഇന്റര്‍ മയാമി നടത്തുന്നത്. അടുത്ത സീസണിൽ ടീമിനെ പരിശീലിപ്പിക്കാന്‍ ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും മുന്‍ പരിശീലകനായ ജെറാര്‍ഡോ മാര്‍ട്ടിനോയെയാണ് ക്ലബ് എത്തിക്കുന്നത്. അദ്ദേഹം ഇന്റര്‍ മിയാമിയുമായി കരാറിലേര്‍പ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെസ്സിയെ ബാഴ്‌സലോണയിലും അര്‍ജന്റീനയിലും പരിശീലിപ്പിച്ച പരിശീലകനാണ് മാര്‍ട്ടിനോ.