ചെന്നൈ : ശ്രീലങ്കയിൽ തമിഴ് വംശജർക്ക് പ്രത്യേക സ്വതന്ത്ര രാജ്യം വേണം എന്ന ആവശ്യമുന്നയിച്ച് സായുദ്ധ വിപ്ലവം അഴിച്ചു വിട്ട ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴത്തിന്റെ (എൽടിടിഇ) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി.നെടുമാരൻ വെളിപ്പെടുത്തി. ശ്രീലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചു എന്ന ഒറ്റക്കാരണത്താലാണ് ഇക്കാര്യമിപ്പോൾ വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഭാകരൻ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും തഞ്ചാവൂരിൽ മാദ്ധ്യമങ്ങളോട് നെടുമാരൻ പറഞ്ഞു .
2009 മേയ് 18നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വെളിപ്പെടുത്തിയത് . വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് അവകാശപ്പെട്ടുകൊണ്ട് മേയ് 19ന് വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പുറത്തുവിട്ടിരുന്നു.