മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റ് ഉടൻ. പോലീസ് കസ്റ്റഡിയിൽ
തുടരുന്ന എടവണ്ണ മുണ്ടേങ്ങര സ്വദേശി കുറ്റം സമ്മതിച്ചതായി സൂചന. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. ഞായറാഴ്ചയാണ് എടവണ്ണ ചെമ്പക്കുത്ത് മലയിൽ റിദാൻ ബാസിലിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
റിദാൻ മൂന്ന് ആഴ്ച്ച മുൻപാണ് മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയത്. സ്വർണ്ണക്കടത്ത് ബന്ധമുള്ള റിദാന്റെ സുഹൃത്തുക്കൾ കേന്ദ്രീകരിച്ചും റിദാൻ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതി ആയതിനാൽ മയക്കുമരുന്ന് മാഫിയ സംഘങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി റിദാന് ബന്ധം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. സംശയം ഉള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോലീസ് കസ്റ്റഡിയിൽ തുടരുന്ന തിരുവാലി സ്വദേശി പരസ്പര വിരുദ്ധമായ മറുപടി നൽകുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.