മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ ആളെ പൊലീസ് പിടികൂടി. മലപ്പുറം കീഴ്ശേരി വാണിയംകോൾ മിസ്ഹബാണ് കസ്റ്റഡിയിലായത്. ഇയാളിൽനിന്ന് ആധുനികയന്ത്ര സംവിധാനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മിസ്ഹബിന്‍റെ കീഴ്ശേരിയിലെ വീട്ടിലും വാഴക്കാട്ടെ സഹോദരിയുടെ വീട്ടിലും ഈ സമയം എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ കീഴ്ശേരിയിലെ വീട്ടിലും വാഴക്കാട്ടെ സഹോദരിയുടെ വീട്ടിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം മൂന്നാമതൊരെണ്ണം കൂടി കണ്ടെത്തിയെങ്കിലും അത് പ്രവർത്തനരഹിതമായിരുന്നു.വിലയേറിയ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പ്രവര്‍ത്തനം. ഒട്ടേറെ സിം കാര്‍ഡുകളും കണ്ടെടുത്തു. വിദേശത്തുനിന്നാണ് ഇത്തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളെ നിയന്ത്രിക്കുന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നേരത്തെ മൈസൂരു കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്ന കേസിൽ മിസ്ബഹ് അറസ്റ്റിലായിട്ടുണ്ട്.
അതേസമയം പാലക്കാട്ടെ സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിൽ നടത്തിയ പരിശോധയിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ റെയ്ഡിൽ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ രണ്ട് ലഘുലേഖകൾ കണ്ടെത്തിയതായി പോലീസ്. കഴിഞ്ഞ ദിവസമാണ് ആയുർവേദ ഫാർമസിയുടെ മറവിൽ പാലക്കാടും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തി. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായി കണ്ടെത്തിയത്.