തിരുവനന്തപുരം : ഭാരതത്തിൻ്റെ ഭാവി യുവാക്കളിലൂടെ മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ച, തൻ്റെ ഓരോ വാക്കും പ്രവർത്തിയും അവർക്കുള്ള ഊർജ പ്രവാഹമായി മാറ്റിയ വിവേകാന്ദന്റെ ജന്മദിനമാണ് ഭാരതം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്. കേവലം 39 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച അദ്ദേഹത്തിൻ്റെ ധാരണകൾ ഇന്നും പൊതുസമൂഹത്തിൽ പ്രസക്തമായി നിൽക്കുന്നു.
ലോകം മുഴുവൻ അദ്ദേഹത്തെ ഓർക്കുമ്പോഴും മലയാളത്തിന്റെ പത്രമുത്തശ്ശി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാള മനോരമ അദ്ദേഹത്തെ സൗകര്യ പൂർവ്വം മറന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മദിനത്തിലും ചരമകോളത്തിൽ പോലും ഒരക്ഷരം പ്രിന്റ് ചെയ്യാത്ത മനോരമയ്‌ക്കെതിരെ പ്രതിഷേധവുമായി ഒട്ടനവധിയാളുകൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുകയാണ്