മണിപ്പൂർ: സംസ്ഥാനത്ത് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്.
സംഭവം കടുത്ത ഞെട്ടലുണ്ടാക്കിയെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. പ്രധാനപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മണിപ്പൂരില്‍ നിന്നും പുറത്ത് വന്ന വീഡിയോയ്ക്ക് പിന്നാലെ നടപടി കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വെറുപ്പും വേദനയും ഉളവാക്കുന്ന സംഭവമാണ് മണിപ്പൂരിൽ അരങ്ങേറിയതെന്നും തന്റെ ഹൃദയം വേദനയാലും രോഷത്താലും നിറഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അന്തസ്സുള്ള ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന ഈ യൊരു പ്രവൃത്തി ചെയ്ത നീചന്മാരെ വെറുതെ വിടില്ലെന്നും മാപ്പ് നൽകില്ലെന്നും നിയമത്തിന്റെ സർവ്വ ശക്തിയും ഉപയോഗിച്ച് കുറ്റവാളികളെ നേരിടുമെന്നും മോദി തുറന്നടിച്ചു.