ഇംഫാൽ: അവസാനവട്ട അങ്കത്തിലേയ്ക്ക് ചുവടുവച്ച് മണിപ്പൂർ (Manipur Elections). സംസ്ഥാനത്ത് രണ്ടാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് ഇന്ന് നടക്കും. മണിപ്പൂരിന്റെ ചരിത്രത്തിലെ 12-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എന്നാൽ ബൂത്ത് പിടുത്തമുൾപ്പടെ അക്രമരീതികൾ പല സ്വാധീന മേഖലകളിലും കോൺഗ്രസ് നടത്തിയെന്ന് ബിജെപി ആരോപിച്ചു. പലയിടത്തും കള്ളവോട്ടുകൾ നടന്നുവെന്ന് കാണിച്ച് ബിജെപി പരാതിയും നൽകിയിരുന്നു. വോട്ടിംഗ് ക്രമക്കേട് നടന്ന 23 കേന്ദ്രങ്ങളുടെ പേരുവിവരം അടക്കമാണ് ബിജെപി പരാതി നൽകിയത്.
11-ാം നിയമസഭയിൽ 24 സീറ്റുകൾ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. എൻഡിഎ സഖ്യം 36 സീറ്റുകളോടെയാണ് ഭരിച്ചത്. ആറ് പതിറ്റാണ്ട് ഭരിച്ച കോൺഗ്രസ് 17 സീറ്റുകളിൽ ഒതുങ്ങി. സഖ്യ കക്ഷികളടക്കം യുപിഎ നേടിയത് 25 സീറ്റുകളാണ്. അതേസമയം ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത് 60ൽ 38 സീറ്റുകളിലേക്കായിരുന്നു. ഇനി നടക്കാനുള്ളത് 22 സീറ്റുകളിലേക്കുള്ള പോളിംഗാണ്. ആദ്യഘട്ടത്തിൽ 78.09 ശതമാനം റെക്കോഡ് പോളിംഗാണ് നടന്നത്. സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷമാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ ഒരു തവണ നഷ്ടപ്പെട്ട അധികാര കസേര തിരികെ പിടിക്കുമെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…