Friday, April 26, 2024
spot_img

മാറാട് നിന്നുയർന്ന നിലവിളികൾ ഇന്നും കേരളത്തിന്റെ കാതുകളിൽ മുഴങ്ങുന്നു; ഏകപക്ഷീയ കൊലപാതകങ്ങളുടെയും നീതി നിഷേധത്തിന്റെയും നിരവധി വർഷങ്ങൾ പിന്നിട്ട ഹിന്ദു ഇന്നും തീവ്രവാദ വിരുദ്ധ പോരാട്ടം തുടരുന്നു.

മത നിരപേക്ഷതയുടെയും സാക്ഷരതയുടെയും രാഷ്‌ട്രീയ പ്രബുദ്ധതയുടേയും പേരില്‍ അഭിമാനം കൊള്ളുന്ന കേരളത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ മതമൗലിക വാദത്തിന്റെയും രാഷ്‌ട്രവിരുദ്ധതയുടേയും വിത്തുകളുണ്ടായിരുന്നുവെന്ന് ലോകം കണ്ട സംഭവങ്ങളിലൊന്നാണ് മാറാട് കൂട്ടാട്ടക്കൊല. 2003 മെയ് 02 ന് മീൻപിടിത്തം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന മൽസ്യത്തൊഴിലാളികളെ ഒരു സംഘം മുസ്‌ലീം ഭീകരർ മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഹിന്ദു വംശ ഹത്യയായിരുന്നു ലക്ഷ്യം. എട്ടുപേര്‍ കൊല്ലപ്പെടുകയും, പതിനഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേരളത്തിന്റെ തീര പ്രദേശങ്ങളില്‍, ഭീകര വാദ സംഘടനകള്‍, ഹിന്ദു ഉന്മൂലനത്തിന് പദ്ധതിയിട്ടതായും, രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടത്തുന്നതായും സൈനിക ഇന്റെലിജൻസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ്, മെയ് 2ാം തിയതി വൈകിട്ട് ഏഴു മണിയോടെ കടല്‍ത്തീരത്തെ ചോരയില്‍ മുക്കിയ കൂട്ടക്കുരുതി അരങ്ങേറിയത്. മതം തലക്കു പിടിച്ച അക്രമികൾ അരിഞ്ഞു വീഴ്ത്തിയ സാധാരണക്കാരുടെ കുടുംബങ്ങളിൽ നിന്നുയർന്ന കൂട്ടക്കരച്ചിൽ ഇന്നീ പത്തൊൻപതാം വർഷത്തിലും കേരളത്തിന്റെ കാതുകളിൽ ഭീതിയോടെ മുഴങ്ങുന്നുണ്ട്.

ഇസ്‌ലാമിക തീവ്രവാദികൾക്ക് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം നൽകുന്ന അപകടകരമായ പിന്തുണ കൂടുതൽ വ്യക്തമായ സംഭവമാണ് മാറാട് കലാപം. സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അനേഷണം നടത്തിയ തോമസ് പി ജോസഫിന്റെ റിപ്പോർട്ടിൽ അന്നത്തെ ഭരണമുന്നണിയിലെ സുപ്രധാന കക്ഷിയായ മുസ്ലിം ലീഗിന്റെയും തീവ്രവാദ സംഘടനയായ എൻ ഡി എഫിന്റെയും സംസ്ഥാന നേതൃത്വങ്ങൾക്ക് കലാപത്തെക്കുറിച്ച് മുൻകൂട്ടിയറിയാമായിരുന്നു എന്ന കണ്ടെത്തലുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാവിന് വരെ പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊലയ്‌ക്ക് ശേഷം അടുത്തുള്ള, മാറാട് പള്ളിയില്‍ നിന്നും, രക്തം പുരണ്ട വാളുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ പോലീസിനെ തടഞ്ഞതും, പള്ളിയില്‍ രക്തക്കറ കഴുകി കളയാന്‍ നേതൃത്വം നൽകിയതും അന്നത്തെ കേന്ദ്രമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഇ അഹമ്മദായിരുന്നു.

പ്രതികളെ സംരക്ഷിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചിറങ്ങിയപ്പോൾ നീതിക്കുവേണ്ടി ഹിന്ദു സംഘടനകൾക്ക് ത്യാഗപൂർണ്ണമായ പോരാട്ടം നടത്തേണ്ടിവന്നു. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ മുന്നില്‍ നിന്ന് നയിച്ച, മാറാട് പ്രക്ഷോഭ സമരങ്ങള്‍, ചരിത്രത്താളുകളില്‍ ഹിന്ദു ഏകതയുടെയും സമര വീര്യത്തിന്റെയും ജ്വലിക്കുന്ന ഏടുകളാണ്. ഇരകൾക്ക് നീതിപൂർവകമായ നഷ്ടപരിഹാരമെത്തിക്കുവാനും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു. സിബിഐ അന്വേഷണമാവശ്യപ്പെട്ട്, ഹിന്ദു ഐക്യവേദിയും, തെരുവില്‍ പ്രതിഷേധം ശക്തമാക്കി. അന്നത്തെ അന്വേഷണ സംഘത്തലവന്‍ സി.എം.പ്രദീപ് കുമാര്‍ ഉള്‍പ്പെടെ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ സിബിഐ, ഗൂഢാലോചന അന്വേഷണം ഏറ്റെടുത്തു. സംഭവത്തില്‍ 62 പ്രതികള്‍ക്ക് മാറാട് പ്രത്യേക കോടതിയും, 24 പേര്‍ക്ക് ഹൈക്കോടതിയും, ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ സംഭവത്തിലെ ഗൂഢാലോചനയും, രാജ്യാന്തര ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടു. കേന്ദ്ര ഏജന്‍സി അന്വേഷണമെന്ന, ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശവും, ഹൈക്കോടതി വിധിയും, അട്ടിമറിക്കപ്പെട്ടു.

വർഗീയവാദികൾക്കും രാജ്യ വിരുദ്ധ സംഘടനകൾക്കും പരിധിയില്ലാത്ത പിന്തുണ നൽകുക എന്ന ഉദ്യമം ഇന്ന് സിപിഎമ്മും എൽ ഡി എഫും ഏറ്റെടുത്തിരിക്കുന്നു. ആളുകളെ വെട്ടിയരിഞ്ഞു കൊല്ലുന്ന മതവാദികൾ ഇന്നും കേരളത്തിൽ അഴിഞ്ഞാടുകയാണ്. നീതി നിഷേധിക്കപ്പെടുന്നു. പ്രതികൾക്ക് എല്ലാവിധ സഹായവും സംരക്ഷണവും നൽകുകയാണ് ഭരണകൂടം. ഇസ്‌ലാമിക തീവ്രവാദം എല്ലാ സീമകളും ലംഘിച്ച് മുന്നേറുകയാണ് സംസ്ഥാനത്ത്. പ്രതിരോധം ഹിന്ദുവിന്റെ മാത്രമല്ല പരിഷ്‌കൃത സമൂഹത്തിന്റെ മൊത്തം ആവശ്യമാണെന്ന തിരിച്ചറിവ് സമൂഹത്തിൽ ചർച്ചയായിത്തുടങ്ങിയിരിക്കുന്നു എന്നത് മാത്രമാണാശ്വാസം.

Related Articles

Latest Articles