Saturday, May 18, 2024
spot_img

മരടിൽ ആദ്യ വെടി കെ.എസ്.ഇ.ബി വക: പ്രതിഷേധം ഇനി ഇരുട്ടത്ത്

കൊച്ചി: തീരനിയമ ലംഘനത്തിന്‍റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇന്ന് രാവിലെ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്‌ഇബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു രഹസ്യ ഓപ്പറേഷനായിരുന്നു കെഎസ്‌ഇബി നടത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയാണ് ഫ്ലാറ്റുകളിലെ വൈദ്യുതിബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചത്

ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മരട് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം കെഎസ്‌ഇബിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ ഫ്ളാറ്റുകളില്‍ നോട്ടീസ് പതിച്ചിരുന്നു. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്‌ഇബിയുടെ നടപടി. ഫ്ലാറ്റുകളുടെ മുന്നില്‍ ഉടമകള്‍ പ്രതിഷേധം ആരംഭിച്ചു.

ഇന്നു തന്നെ നാലു ഫ്ലാറ്റുകളിലെ ജലവിതരണവും വിച്ഛേദിക്കാന്‍ വാട്ടര്‍ അഥോറിറ്റിക്കും നഗരസഭ കത്തു നല്‍കിയിട്ടുണ്ട്. നഗരസഭയുടെ നീക്കങ്ങളില്‍ ഭയപ്പെടില്ലെന്നും എന്ത് തന്നെ വന്നാലും ഫ്ലാറ്റുകളില്‍ നിന്ന് താമസം മാറില്ലെന്നുമാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. നാളെ സുപ്രീം കോടതി മരട് ഫ്ലാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെയും മരട് നഗരസഭയുടെയും അതിവേഗ നീക്കങ്ങള്‍.

Related Articles

Latest Articles