ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍, ബിജെപി നേതാവ് ബാരിയെയും കുടുംബാംഗങ്ങളെയും കൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. വടക്കന്‍ കശ്മീരിലെ ബന്ദിപോരയിലെ വാത്‌നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം തുടരുന്നതായാണ് ലഭിക്കുന്ന വിവരം.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സൈന്യവും പോലിസും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുകയായിരുന്നു. തിരച്ചിലിനിടെ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ജൂലായിലാണ് ബന്ദിപോര ജില്ല ബിജെപി അധ്യക്ഷനെയും രണ്ടു കുടുംബാംഗങ്ങളെയും സായുധർ വെടിവെച്ചുകൊന്നത്. ബിജെപി നേതാവ് വസീം അഹമ്മദ് ബാരി, പിതാവ് ബഷീര്‍ അഹമ്മദ്, സഹോദരന്‍ ഒമര്‍ ബാരി എന്നിവരെയാണ് കൊലപ്പെടുത്തിയത്.
twitter follower kaufen