കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ മിസ്ബ ഉൾ ഹഖും ബോളിംഗ് പരിശീലകൻ വഖാർ യൂനിസും രാജിവച്ചു. ട്വന്റി-20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പരിശീലകരുടെ രാജി. ഈ സാഹചര്യത്തിൽ ഇടക്കാല പരിശീലകരായി മുൻ താരങ്ങളായ സഖ്ലെയ്ൻ മുഷ്താഖ്, അബ്ദുൽ റസാഖ് എന്നിവരെ ബോർഡ് നിയമിച്ചു. പാക് ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി മുൻ താരവും കമന്റേറ്ററുമായ റമീസ് രാജ എത്തുമെന്ന സാഹചര്യത്തിലാണ് ഇരുവരുടെയും രാജിയെന്നാണ് സൂചന.
സെപ്റ്റംബർ 13നാണ് റമീസ് ചുമതലയേൽക്കുന്നത്. മിസ്ബയ്ക്കും വഖാറിനും എതിരെ യൂട്യൂബിലൂടെ ശബ്ദമുയര്‍ത്തിയിട്ടുള്ള വ്യക്തിയാണ് റമീസ് രാജ. പാക്കിസ്ഥാൻ പര്യടനത്തിനായി ന്യൂസിലൻഡ് ടീം സെപ്റ്റംബർ 11ന് എത്താനിരിക്കെയാണ് മുഖ്യപരിശീലകർ സ്ഥാനമൊഴിഞ്ഞത്. 2019 സെപ്റ്റംബറിലാണ് മിസ്ബയും വഖാറും പാക്കിസ്ഥാന്റെ പരിശീലകരായി നിയമിതരായത്. ഒരു വർഷത്തെ കരാർ ശേഷിക്കെയാണ് ഇരുവരുടെയും രാജി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona