മൂന്നാര്‍: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം.എം മണി. രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ലെന്നും മണി തുറന്നടിച്ചു. മറയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു എംഎം മണിയുടെ പരാമര്‍ശം.
എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഈ സമ്മേളനത്തില്‍ പങ്കെടുക്കാത്തത് സംഘടനാ വിരുദ്ധമാണ്. കമ്മീഷൻ അദ്ദേഹം ഒരു കുഴപ്പം കാണിച്ചില്ലെന്ന് പറഞ്ഞാൽ പോലും സമ്മേളനത്തിൽ വരാതിരുന്നത് കൊണ്ട് അദ്ദേഹത്തിന് മുന്നോട്ടുപോകാനാവില്ല. അയാളെ നമ്മൾ എന്തിനാണ് ചുമക്കുന്നതെന്നും മണി ചോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റും മൂന്നുതവണ എംഎല്‍എയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നും മണി പറഞ്ഞു.
അതേസമയം നേരത്തെയും എംഎം മണി രാജേന്ദ്രനെതിരെ രംഗത്തുവന്നിരുന്നു. രാജേന്ദ്രന്‍ എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ല. രാജേന്ദ്രൻ എവിടെയാണെന്ന് പാർട്ടിക്ക് അറിയില്ല. അദ്ദേഹം പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയപ്പോഴും 15 വര്‍ഷം എംഎല്‍എ ആക്കിയപ്പോഴും അദ്ദേഹം പള്ളനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു തുടങ്ങിയ വിമർശനങ്ങളാണ് അന്ന് എം.എം മണി ഉയർത്തിയത്.