ഗാന്ധിനഗർ: മോർബി തൂക്കൂപാലത്തിന്റെ ചുമതലയിൽ തുടരുന്നവരെ ഉടൻതന്നെ പിരിച്ചുവിടണമെന്ന്
മുനിസിപ്പാലിറ്റിയോട് സംസ്ഥാന സർക്കാർ.135 പേർ മരണപ്പെട്ടിട്ടും ഇപ്പോഴും ചുമതലയിൽ തുടരുന്നതിന് എന്ത് അർത്ഥമാണുള്ളതെന്നും സർക്കാർ ചോദ്യമുയർത്തി.കഴിഞ്ഞ ദിവസമാണ് സംസ്ഥാന നഗര വികസന വകുപ്പ് മുനിസിപ്പാലിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ജനുവരി 25-ന് മുമ്പ് ജനറൽ ബോഡി വിളിച്ച് കാരണം വ്യക്തമാക്കണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞ ഒക്ടോബർ 30നാണ് രാജ്യത്തെ ഞെട്ടിച്ച മോർബി പാലം അപകടം നടന്നത്.സർക്കാരിന്റെ കരാറിൽ ഒറൈവ ഗ്രൂപ്പാണ് പാലത്തിന്റെ നവീകരണ ചുമതല ഏറ്റെടുത്തത്. 15 വർഷത്തേക്ക് പാലത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത കമ്പനിക്കെതിരെ അന്ന് തന്നെ കേസ് രജിസ്‌ററർ ചെയ്തിരുന്നു.