ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് വി. മുരളീധരൻ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിഞ്ജയിൽ പങ്കെടുക്കാത്തത് ജനാധിപത്യമര്യാദയല്ലെന്ന് വി.മുരളീധരൻ പറഞ്ഞു. പിണറായിയുടെ നിലപാട് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി ഏൽപ്പിച്ച ദൗത്യം ആത്മാർഥമായി നിറവേറ്റുമെന്ന് വി.മുരളീധരൻ വ്യക്തമാക്കി. കേരളത്തിന്റെ പ്രശ്നങ്ങൾ എല്ലാവരോടും ചർച്ചചെയ്ത് പരിഹാരം കാണും. മന്ത്രിപദം ലഭിക്കാൻ വൈകിയിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
കേരളത്തിൽ നിന്ന് വി.മുരളീധരൻ മോദി മന്ത്രിസഭയിൽ അംഗമാകുമെന്ന വാർത്ത പുറത്തുവന്നതോടെ കേരളത്തിൽ ബി.ജെ.പി പ്രവർത്തകരുടെ ആഹ്ലാദം ആരംഭിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുരളീധരന് ക്ഷണം ലഭിച്ചു. ഏറെ ആകാംക്ഷകൾക്കൊടുവിലാണ് പ്രഖ്യാപനം.