റിസോര്‍ട്ട് വിവാദത്തില്‍ ഇ പി ജയരാജനെതിരെ പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. വിവാദം മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആന്തൂരിലെ വൈദീകം റിസോര്‍ട്ടിൽ ഇ പി ജയരാജൻ 30 കോടി രൂപയുടെ നിക്ഷേപം നടത്തി എന്നായിരുന്നു ഉയർന്ന ആരോപണം. റിസോര്‍ട്ട് വിവാദത്തിലും പി ജയരാജന്റെ ആരോപണങ്ങള്‍ ചോര്‍ന്നതിലും പാര്‍ട്ടി അന്വേഷണം നടത്തുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. കൂടാതെ ഈ വിഷയത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വാക്കേറ്റം നടണെന്നും പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ സിപിഐഎം നേതൃത്വം തള്ളുകയാണ് ചെയ്തത്.