കൊച്ചി: നമ്പർ 18 പോക്സോ കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് അനേഷ്വണസംഘത്തിനു മുന്നിൽ ഹാജരാകാനാണ് നിര്‍ദേശം. ഇവരെ ഡിജിറ്റല്‍ തെളിവുകള്‍ മുൻനിർത്തിയാകും ചോദ്യം ചെയ്യുക. ഹൈക്കോടതി അഞ്ജലിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കാൻ ഇവര്‍ കഴിഞ്ഞ ദിവസം പോക്‌സോ കോടതിയിൽ ഹാജരായിരുന്നു.
അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും, സത്യം തെളിയുമെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അഞ്ജലി മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസില്‍ ഒന്നും രണ്ടും പ്രതികളായ ഹോട്ടല്‍ ഉടമ റോയ് വയലാറ്റും, സുഹൃത്ത് സൈജു തങ്കച്ചനും ഒപ്പം ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം അഞ്ജലിയ്ക്കും നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. ഇതേ തുടർന്ന് ഇവരുടെ വീട്ടില്‍ നോട്ടീസ് പതിക്കാനായിരുന്നു തീരുമാനം. അതിനിടെ അഞ്ജലി കോടതിയിലെത്തുകയായിരിന്നു.