തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ക്കും അനുനായികളും സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തതിനെത്തുടർന്ന് പ്രതിഷേധം ആളിക്കത്തുന്ന പശ്ചിമ ബംഗാളിലെ സന്ദേശ്ഖലി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. മാർച്ച് മാസം ആറാം തീയതി പ്രധാനമന്ത്രി പ്രദേശം സന്ദർശിക്കും എന്നാണ് വിവരം. ലൈംഗികാരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ച സ്ത്രീകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സന്ദേശ്ഖലിയിലെ ചില സ്ത്രീകളെ പ്രധാനമന്ത്രി കാണുമെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപിയുടെ വനിതാ വിഭാഗത്തിന്റെ സുപ്രധാന യോഗത്തിനായി മാർച്ച് 6നു പ്രധാനമന്ത്രി ബംഗാളിൽ എത്തുന്നുണ്ട്.
അതേസമയം, സന്ദേശഖലിയിൽ പീഡനത്തിനിരയായ സ്ത്രീകളെ ദേശീയ മനുഷ്യവകാശ കമ്മിഷൻ സന്ദർശിക്കും. മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക സംഘമാണ് സന്ദേശ്ഖലിയിലെത്തുന്നത്. ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ സന്ദർശിച്ച ശേഷം കേസിന്റെ വിശദമായ റിപ്പോർട്ട് പോലീസിനോട് ആവശ്യപ്പെടും. ദേശീയ പട്ടികവർഗ കമ്മിഷന്റെ മൂന്നംഗ സംഘം സന്ദേശ്ഖലി സന്ദർശിച്ച് പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...
അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH
ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…
കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…