തൃശ്ശൂർ: ബ്ലേഡ് മാഫിയയുടെ (BLADE MAFIA) ഭീഷണിയെ തുടർന്ന് പെയിന്‍റിങ്ങ് തൊഴിലാളി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. പ്രതിദിനം 300 രൂപ പലിശയ്ക്ക് 5000 രൂപയാണ് രമേശ് ബ്ലേഡ് മാഫിയയുടെ കയ്യില്‍ നിന്ന് കടമെടുത്തത്.10,300 രൂപ തിരികെ നൽകിയെങ്കിലും രമേശിനെ പലിശക്കാർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.
ഇതുവരെ പതിനായിരത്തിലേറെ രൂപ അടച്ചു. എന്നിട്ടും ഭാര്യയെ അടക്കം പലിശക്കാർ ഭീഷണിപ്പെടുത്തിയപ്പോൾ ആണ് രമേശൻ ജീവനൊടുക്കിയത്. കുടുംബ സുഹൃത്തിന്‍റെ ബന്ധുവിന്‍റെ കമ്പനിയിൽ നിന്നാണ് രമേശ് പണം കടമെടുത്തത്.സംഭവത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി.