Friday, April 26, 2024
spot_img

ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ നാവികാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാക്കിസ്ഥാന്‍; നുണപ്രചരണമെന്ന് ഇന്ത്യ

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ നാവികാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്ത്. പാക് നാവികസേനാ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 2016നു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് പാക് ആരോപണം. അതേസമയം, എപ്പോഴാണ് സംഭവമെന്നോ, ഏവിടെയാണ് അതിര്‍ത്തി ലംഘനത്തിനുള്ള ശ്രമം നടന്നതെന്നോ എങ്ങനെയാണ് തടഞ്ഞതെന്നോ അടക്കമുള്ള വിവരങ്ങള്‍ പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല.

ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ മാത്രമാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ടിട്ടുള്ളത്. പക്ഷേ, ഇതില്‍ അന്തര്‍വാഹിനിയില്‍ നിന്ന് ജലോപരിതലക്കാഴ്ചകള്‍ കാണാനുള്ള ഉപകരണം മാത്രമാണ് ദൃശ്യമാകുന്നത്. അതിനിടെ, പാക്കിസ്ഥാന്‍റെ ആരോപണങ്ങള്‍ ഇന്ത്യ പാടെ തള്ളി. ഇത്തരത്തിലൊരു ശ്രമവും നടന്നിട്ടില്ലെന്ന് നാവികസേനാ അധികൃതര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ നുണപ്രചരണങ്ങള്‍ നടത്തുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ ഇന്ത്യ തള്ളിയതോടെയാണ് 2016നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ അന്തര്‍വാഹിനി അതിര്‍ത്തി ലംഘിക്കുന്നതെന്ന് പാക്കിസ്ഥാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തത്.

Related Articles

Latest Articles