പാലക്കാട്: എസ് ഡി പി ഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കുടുംബ സഹായ നിധിയിലേക്ക് സഹായ പ്രവാഹം. മൂന്ന് ദിവസം കൊണ്ട് തുക ഒരു കോടി കവിഞ്ഞു. രാഷ്ട്രീയ സ്വയം സേവക സംഘം, പാലക്കാട് വിഭാഗ് സംഘ ചാലകിന്റെ നേതൃത്വത്തിലാണ് സഹായ നിധി സ്വരൂപിക്കുന്നത്. പോപ്പുലർ ഫ്രണ്ട് തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട പാലക്കാട് സഞ്ജിത്തിന്റേയും ആലപ്പുഴ ശ്രീനിവാസിന്റെയും കുടുംബ സഹായ നിധിയിലേക്ക് സമാനമായ പിന്തുണ ലഭിച്ചിരുന്നു.
ഏപ്രിൽ 16 ന് ഉച്ചക്ക് ഒന്നരയോടെയാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അദ്ദേഹത്തിന്റെ കടയിൽ കേറി വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോപ്പലുര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ദിവസം രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയുടെ പിന്നിലുള്ള ഗ്രൗണ്ടില്‍വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പിറ്റേദിവസം രാവിലെ കൊല്ലേണ്ട ആളെയും മറ്റും ഉറപ്പിച്ചു. ഇതില്‍ ആറുപേരാണ് ശ്രീനിവാസനെ കൊല്ലാനായി പോയതെന്നും എ.ഡി.ജി.പി. പറഞ്ഞു. പാലക്കാട് ജില്ലക്കാരായ ബിലാല്‍, റിസ്വാന്‍, സഹദ്, റിയാസ് ഖാന്‍ എന്നിവരാണ് നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാല്‍, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.