Thursday, March 28, 2024
spot_img

വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് എതിരാണ് താൻ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിസി ജോർജ്

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പാര്‍ട്ടി പത്തനംതിട്ട ഉള്‍പ്പെടെ ഒരു പാര്‍ലമെന്‍റ് സീറ്റിലും മത്സരിക്കില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് എതിരാണു താനെന്നും വിശ്വാസത്തെ തകര്‍ക്കുന്ന ശക്തികളെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ജനപക്ഷം പാര്‍ട്ടി അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നുള്ള കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും പാര്‍ട്ടി അറിയിച്ചു. യുഡിഎഫിലേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.

പത്തനംതിട്ടയില്‍ ഉള്‍പ്പെടെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പി.സി. ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ടയില്‍ താന്‍ തന്നെ മത്സരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മണ്ഡലത്തില്‍ 1.75 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും പി.സി. ജോര്‍ജ് അവകാശപ്പെട്ടു

Related Articles

Latest Articles