തിരുവനന്തപുരം : പെൻഷൻകാരുടെ മൂന്നാം ഗഡു ഈ സാമ്പത്തിക വർഷം നൽകാൻ സാധിക്കില്ലെന്ന് സർക്കാർ. സാമ്പത്തിക സ്ഥിതിയിൽ മെച്ചമുണ്ടായാൽ അടുത്ത വർഷം കുടശിക നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് സർക്കാർ അറിയിച്ചു. ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തീരുമാനം അറിയിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യം നൽകിയാണു സംസ്ഥാനത്തു പെൻഷൻ പരിഷ്കരണം നടപ്പാക്കിയത്. കുടിശിക 4 ഗഡുക്കളായി നൽകുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു സർക്കാർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ ഇപ്പോൽ പുറത്തിറങ്ങിയ ഉത്തരവ് അഞ്ച് ലക്ഷത്തിലേറെ വരുന്ന സർവീസ്-കുടുംബ പെൻഷൻകാർക്ക് തിരിച്ചടിയായിരിക്കുകയാണ്