Wednesday, May 15, 2024
spot_img

ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകിയതായി പിഎഫ്‌ഐ ഭീകരരുടെ വെളിപ്പെടുത്തൽ; കാപ്പൻ പിഎഫ്‌ഐയുടെ തിങ്ക് ടാങ്കെന്ന് എൻഐഎ

ദില്ലി: ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകിയതായി എൻഐഎയോട് വെളിപ്പെടുത്തി പിഎഫ്‌ഐ ഭീകരർ. പിഎഫ്ഐ ഭീകരരായ അൻസാദ് ബദറുദിൻ, ഫിറോസ് ഖാൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവരുന്നത്. 2020 സെപ്തംബറിൽ മഞ്ചേരി ഗ്രീൻവാലി അക്കാദമിയിൽ സംഘടിപ്പിച്ച തീവ്രവാദ ക്യാംപിലാണ് കാപ്പന്റെ ആഹ്വാനമുണ്ടായതെന്ന് പ്രതികൾ മൊഴി നൽകി. കൂടാതെ കാപ്പനുമായി ദില്ലിയിൽ ഒന്നിച്ച് താമസിച്ചതായും ഭീകരർ സമ്മതിച്ചു.

ദില്ലി കലാപം, ഹത്രാസ് ഗൂഢാലോചന എന്നീ കേസുകളിലാണ് അൻസാദ് ബദറുദിനെയും ഫിറോസ് ഖാനെയും എൻഐഎ അറസ്റ്റ് ചെയ്തത്. ദില്ലി കലാപത്തിന്റെ ആദ്യദിനങ്ങളിൽ പിഎഫ്‌ഐ ഭീകരരുടെ നേതൃത്വത്തിൽ ഹൈന്ദവ കുടുംബങ്ങൾക്കെതിരെ വ്യാപകമായ അതിക്രമം നടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ കടന്ന് വന്നത് ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ്മ ഉൾപ്പടെയുള്ള സംഘമായിരുന്നു. ഇവരെ വധിക്കാനായിരുന്നു പിഎഫ്ഐ ഹിറ്റ് സക്വാഡിന് കാപ്പൻ നിർദ്ദേശം നൽകിയത്.

പിഎഫ്‌ഐയുടെ തിങ്ക് ടാങ്കാണ് സിദ്ധിഖ് കാപ്പനെന്ന് എൻഐഎ കണ്ടെത്തി. കൂടാതെ പിഎഫ്‌ഐയുടെ ഹിറ്റ് സ്‌ക്വാഡിന് ഇയാൾ ക്ലാസുകൾ എടുത്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. മാദ്ധ്യമ പ്രവർത്തകനെന്ന ഇളവിൽ സുപ്രീംകോടതിയിൽ നിന്നു ജാമ്യമെടുത്ത കാപ്പൻ പിഎഫ്ഐ ടെറർ ഗ്യാങ് അംഗമാണെന്ന യുപി പോലീസിന്റെ കുറ്റപത്രം ശരിവയ്‌ക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.

Related Articles

Latest Articles