പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസില് യുവാവ് പിടിയിൽ. കാരികയം കൊടുമുടി ഇലവുങ്കല് ശശാങ്കന് മകന് ശരത്തി (21)നെയാണ് പോലീസ് (Police) അറസ്റ്റ് ചെയ്തത്.
2020 ജൂണ് 19 മുതല് 2022 ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവില് പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി. എസ്‌ഐമാരായ സുരേഷ് കുമാര്, സുരേഷ് പണിക്കര്, എസ്സിപിഓ അന്സര് എന്നിവരാണ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥി നല്‍കിയ പീഡന പരാതിയില്‍ അധ്യാപകനായ ഡോ. സുനില്‍ കുമാര്‍ അറസ്റ്റില്‍. കണ്ണൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സുനില്‍ കുമാറിനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കല്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്.