കാണ്‍പൂര്‍ : രാഷ്ട്രപതിയായതിന് ശേഷം ആദ്യമായി ജന്മനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആവേശകരമായ വരവേല്‍പ്പ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പരൗന്‍ഖാണ് അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമം. ഡല്‍ഹിയില്‍ നിന്ന് ട്രെയിനിലാണ് രാഷ്ട്രപതി ജന്മനാട്ടിലേക്ക് യാത്ര ചെയ്തത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹെലികോപ്ടറില്‍ ഗ്രാമത്തില്‍ വന്നിറങ്ങിയ രാഷ്ട്രപതി ആദ്യം ചെയ്തത് ഭൂമിയെ തൊട്ട് വന്ദിക്കുകയായിരുന്നു. പരൗന്‍ഖ്
തനിക്ക് ജന്മനാട് മാത്രമല്ല പ്രഛോദനം നല്‍കിയ അമ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച തനിക്ക് രാജ്യത്തെ ഏറ്റവും
വലിയ പദവിയില്‍ എത്താന്‍ കഴിയുമെന്ന കാര്യം സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് രാംനാഥ് കോവിന്ദ് വ്യക്തമാക്കി. അതിന് തന്നെ പ്രാപ്തനാക്കിയത് പരൗന്‍ഖാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. എല്ലാ നാട്ടുകാരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. 15 വര്‍ഷത്തിന് ശേഷംആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona