തിരൂപനന്തപുരം ; സംസ്ഥാനത്ത് നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് മൂന്നാം ദിവസത്തിലേക്ക് . എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിഷയം . ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ന് നടക്കാനിരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമായിരിക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നത് .എന്നാൽ ജനങ്ങളെ ഇങ്ങനെ ആശങ്കയിലാക്കി ബസ്സ് ഉടമകളുടെ ആവശ്യം സാധിക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി ബസുടമകളോട് വ്യക്തമാക്കിയിരുന്നു.
സ്വകാര്യബസുകളുടെ സമരത്തെ തുടർന്ന് നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് കെ എസ് ആര്‍ ടി സി പരമാവധി സര്‍വീസ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തന്നെ നിരക്ക് വര്‍ധനവില്‍ തീരുമാനമാകാത്ത പക്ഷം സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്