തിരുവനന്തപുരം: അമ്മയെയും മകനെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ.ബി.സരോജം(70), മകന്‍ കെ.രാജേഷ്(48) എന്നിവരെയാണ് നേമത്തെ വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം വീടിനുള്ളിൽ രണ്ടാം നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.
മൂന്നുമാസം മുൻപായിരുന്നു ഇവര്‍ ഇവിടെ താമസത്തിന് എത്തിയത്. അതിനാൽ തന്നെ ഇവർക്ക് നാട്ടുകാരുമായി ബന്ധമില്ലായിരുന്നു. രാജേഷ് ചാലയില്‍ കട നടത്തുകയായിരിന്നു. ഇയാൾ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. രാജേഷിന്റെ അച്ഛന്‍ കൃഷ്ണപിള്ള വർഷങ്ങൾക്ക് മുൻപ് തൂങ്ങിമരിക്കുകയായിരുന്നു. രാജേഷിന്റെ സഹോദരി എറണാകുളത്താണ് ഉള്ളത്. സഹോദരിയും ബന്ധുക്കളും എത്തിയാൽ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.