Wednesday, May 15, 2024
spot_img

അഭിമാനം ആകാശത്തോളം!! പിഎസ്എൽവി-സി 54 വിക്ഷേപണം വൻ വിജയം: ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കും

ചെന്നൈ: രാജ്യത്തിന് അഭിമാനമായി കുതിച്ചുയർന്ന് പിഎസ്എൽവി-സി 54. ശനിയാഴ്ച രാവിലെ 11.56നായിരുന്നു വിക്ഷേണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി-സി 54 ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയർന്നത്.

ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ദൈർഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെടും.

ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്–6). ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്സൽ വികസിപ്പിച്ചെടുത്ത ‘ആനന്ദ്’ എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്‌പേസിന്റെ ‘തൈബോൾട്ട്’ (2 ഉപഗ്രഹങ്ങൾ), യുഎസിലെ ആസ്ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങൾ എന്നിവയും ഇന്നു ഭ്രമണപഥത്തിലെത്തിക്കും.

Related Articles

Latest Articles