സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് സിന്ധു കിരീടം നേടിയെടുത്തത്.
വനിതാ വിഭാഗം സിംഗിള്‍സ് മത്സരത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ തിരിച്ചുവന്ന സിന്ധു പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ വിജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 21-9, 11-21, 21-15. പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സീസണില്‍ സിന്ധുവിന്‍റെ മൂന്നാം കിരീടം കൂടിയാണ്. 2022ല്‍ കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു കിരീടം കരസ്ഥമാക്കിയിരുന്നു.
ജപ്പാന്‍റെ സയിന കവകാമിക്കെതിരെ സെമിയിൽ ആധികാരിക ജയവുമായാണ് പി വി സിന്ധു നേരത്തെ ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ കിരീടപ്രതീക്ഷയാണ് സിന്ധു. ആദ്യ ഗെയിമില്‍ സിന്ധു നിരവധി പിഴവുകള്‍ വരുത്തി. എന്നാല്‍ രണ്ടാം ഗെയിമില്‍ താരം ഫോമിലേക്കുയര്‍ന്നു. ഈ ഗെയിമില്‍ എതിരാളിയ്ക്ക് വെറും 11 പോയന്റ് മാത്രമാണ് നേടാനായത്. എന്നാല്‍ മൂന്നാം ഗെയിമില്‍ തീപാറുന്ന പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ആര്‍ക്കും വിജയിക്കാമെന്ന സ്ഥിതി. എന്നാല്‍ പരിചയ സമ്പത്തിന്റെ കരുത്തില്‍ സിന്ധു സെമി ടിക്കറ്റെടുത്തു.