ബെംഗളൂരു : ഐപിഎല്ലിൽ ഗുജറാത്തിനെതിരായ അവസാന മത്സരത്തിനിടെ ബാംഗ്ലൂർ താരം വിരാട് കോഹ്ലിക്കേറ്റ പരിക്ക് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് കോച്ച് സഞ്ജയ് ബാംഗർ വ്യക്തമാക്കി. മത്സരത്തിൽ ഗുജറാത്ത് താരം വിജയ് ശങ്കറിന്റെ ക്യാച്ചെടുക്കുന്നതിനിടെയാണ് കോഹ്ലിയുടെ കാൽമുട്ടിനു പരിക്കേറ്റത്. തുടർന്ന് ഗ്രൗണ്ടിൽ നിന്നു തിരിച്ചുകയറിയ കോഹ്ലിയെ മത്സരശേഷം പരിശോധനയ്ക്കു വിധേയനാക്കി.
അതെസമയം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ഇന്ന് ഇംഗ്ലണ്ടിലേക്കു പുറപ്പെടുന്ന ഇന്ത്യൻ ടീമിന്റെ ആദ്യ സംഘത്തിൽ വിരാട് കോഹ്ലിയുമുണ്ട്. രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവരും ഇന്നു യാത്ര തിരിക്കും. അടുത്ത മാസം 7 മുതൽ 11 വരെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടുക.