നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ തീ പൊള്ളലേറ്റ് മരിച്ച രാജനേയും അമ്പളിയേയും കേരളം അത്രപെട്ട് മറക്കില്ല
മാതാപിതാക്കളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിയില്‍ കുഴിയെടുത്ത മകനെ പോലീസുകാര്‍ തടയാന്‍ ശ്രമിക്കുമ്ബോള്‍ പോലീസിന് നേരെ വിരല്‍ ചൂണ്ടി സംസാരിച്ച സംഭവം മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ അച്ഛനമ്മമാരുടെ ഓര്‍മ്മകളുറങ്ങുന്ന മണ്ണില്‍ രാഹുലിനും അനുജന്‍ രഞ്ജിത്തിനും വീടായിരിക്കുകയാണ്.
വീടിന്റെ ഗൃഹപ്രവേശം ഈ മാസം 30ന് നടക്കും. ചാലക്കുടി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഫിലോകോലിയയുടെ സാമ്ബത്തിക സഹായത്തോടെയാണ് ഇവര്‍ വീട് വെച്ചത്. വീടായെങ്കിലും ഇവര്‍ക്ക് ഈ ഭൂമി ലഭിക്കാനായി ഹൈക്കോടതിയില്‍ ഇനിയും നിയമപോരാട്ടം നടത്തേണ്ടതായി വരും.
2020 ഡിസംബര്‍ 22നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ വീടിനെ ചുറ്റിപ്പറ്റി നിരവധി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇവയൊക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ ഈ ഭൂമിയില്‍ അച്ഛന്‍ താമസിക്കില്ലായിരുന്നുവെന്നാണ് രാഹുലും രഞ്ജിത്തും പറയുന്നു .