പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്‌എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് മരണപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ചായിരുന്നു സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മാസങ്ങള്‍ക്ക് മുന്നെ ആലപ്പുഴയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്നു. അതൊഴിവാക്കാന്‍ പാലക്കാട്ട് മതിയായ ജാഗ്രത പുലര്‍ത്തുകയും ചെയ്തു പൊലീസ്. എന്നിട്ടും എസ് ഡി പി ഐ നേതാവ് മരിച്ച് 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്‌എസ് നേതാവും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും. ഇതുകൊണ്ട് തന്നെ പൊലീസിന്റെ കരുതല്‍ എല്ലാം വെറുതെ ആക്കുകയായിരുന്നു.
രണ്ടുബൈക്കുകളിലായി അഞ്ചംഗ സംഘം സ്ഥലത്ത് എത്തിയിരുന്നു ശ്രീനിവാസനെ വെട്ടിയത്. കൈക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റതായാണ് ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കിയത്. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ ബൈക്കിലെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.