Sunday, May 12, 2024
spot_img

റഷ്യ-യുക്രൈൻ യുദ്ധം; യുക്രൈനില്‍ 10 പേര്‍ കൊല്ലപ്പെട്ടു

റഷ്യയുടെ അപ്രതീക്ഷിതമായ യുദ്ധത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യുക്രൈൻ. റഷ്യയുടെ മിസൈലാക്രമണത്തില്‍ യുക്രൈനില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കാര്‍കീവിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ യുക്രൈനിൽ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈന്‍ പറഞ്ഞു.

അതേസമയം സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിലപാട് ഉടന്‍ യുഎന്‍ സുരക്ഷാസമിതിയില്‍ അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കീവില്‍ ആറു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഖാര്‍ക്കീവില്‍ യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. യുക്രെയ്‌നിന്റെ കിഴക്കൻ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്. യുക്രെയിന്റെ ഔദ്യോഗിക മേഖലയിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്.

യുക്രെയ്നെ പൂർണ്ണമായും നിരായുധീകരിക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടെന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിർദ്ദേശം. ഡോൺബാസ്‌ക് എന്നറിയപ്പെടുന്ന ഡോണിയാസ്‌ക്-ലുഹാൻസ്‌ക് മേഖലയിലെ റഷ്യൻ അനുകൂല വിമത സൈന്യവും യുക്രെയിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.

യുക്രൈൻ വ്യോമസേനാ താവളങ്ങൾ റഷ്യ തകർത്തു. കരിംങ്കടലിലൂടെ റഷ്യൻ കരസേന ഇരച്ചുകയറി. അതേസമയം തിരിച്ചടിച്ച് യുക്രൈൻ. റഷ്യയുടെ 5 വിമാനങ്ങൾ വെടിവച്ചിട്ടു. ഹെലികോപ്ടർ തകർത്തു

Related Articles

Latest Articles