ശബരിമല: ശബരിമല മേല്‍ശാന്തിയായി വി.കെ ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ഇദ്ദേഹം. പന്തളം കൊട്ടാരത്തിലെ കൗശിക് കെ.വര്‍മയാണ് നറുക്കെടുത്തത്. അങ്കമാലി സ്വദേശി രജികുമാര്‍ എം.എന്‍.(ജനാര്‍ദനന്‍ നമ്പൂതിരി)യെ മാളികപ്പുറം
മേല്‍ശാന്തിയായും തിരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയെ ഋഷികേശ് കെ.വര്‍മയാണ് നറുക്കെടുത്തത്. സന്നിധാനത്തേക്ക് ഒമ്പതും മാളികപ്പുറത്തേക്ക് പത്തും പേരുകളാണ് ഉണ്ടായിരുന്നത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, അംഗങ്ങളായ എന്‍.വിജയകുമാര്‍, കെ.എസ്.രവി, ശബരിമല സെപ്ഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ ജസ്റ്റിസ് കെ.പദ്മനാഭന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ആറുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് മുതലാണ് ഭക്തർക്ക് സന്നിധാനത്ത് ദർശനാനുമതി നല്‍കിയത്.