റോം : ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ടോക്കിയോ ഒളിമ്പിക്സിലേക്കാണ് യോഗ്യത. റോമിൽ നടന്ന കോളി ട്രോഫിയിലാണ് സജൻ ചരിത്രം കുറിച്ച് ഒളിമ്പിക്സിലേക്ക് നീന്തിക്കയറിയത്. 1:56:38 സെക്കൻഡില്‍ ഒന്നാമതെത്തിയ താരം എ വിഭാഗത്തിലാണ് ടോക്കിയോയ്ക്ക് ടിക്കറ്റെടുത്തത്. ഇതോടെ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന നേട്ടവും 27കാരനായ സജൻ സ്വന്തമാക്കി. 1:56.48 സെക്കന്‍റായിരുന്നു ഒളിമ്പിക്സിന് നേരിട്ട് യോഗ്യതയ്ക്ക് വേണ്ടിയിരുന്ന സമയം. ടോക്കിയോയില്‍ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാവും സജൻ മത്സരിക്കുന്നത്.
അതേസമയം കഴിഞ്ഞ ആഴ്ച നടന്ന ബെൽഗ്രേഡ് ട്രോഫിയില്‍ സജൻ സ്വർണം നേടിയിരുന്നെങ്കിലും ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടാനായിരുന്നില്ല. ബെൽഗ്രേഡിൽ 1.56.96 സെക്കന്‍ഡിലായിരുന്നു താരത്തിന്‍റെ നേട്ടം. 2016ലെ റിയോ ഒളിമ്പിക്സിലും താരം പങ്കെടുത്തിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona