കണ്ണൂര്‍: ലൈഫ് മിഷൻ പദ്ധതിയിൽ വന്‍ ഗൂഢാലോചന നടന്നു. ഇത് ഉറപ്പിക്കുന്നതാണ് സരിത്തിന്റെ മൊഴി. പദ്ധതിയെ കുറിച്ച് സന്ദീപിനോട് പറഞ്ഞത് താനാണെന്നും യൂണിടാക്കിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് സന്ദീപാണെന്നും സരിത്ത് വിജിലൻസിന് മൊഴി നൽകി. ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ അതേസമയം ലൈഫ് മിഷനിൽ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് അറിയില്ലെന്നും സരിത്ത് പറഞ്ഞു.
എൻഐഎ കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് സരിത്തിനെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ ജയിലിലെത്തി വിജിലൻസ് സംഘം ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള കാര്യങ്ങൾ സരിത്ത് വിജിലൻസിനോട് വെളിപ്പെടുത്തി.