Thursday, May 16, 2024
spot_img

സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണിത്. നിലവില്‍ പൊതുജനങ്ങള്‍ക്ക് കന്റോറണ്‍മെന്‍റ് ഗേറ്റിലൂടെ മാത്രമാണ് പ്രവേശനം. അതിന് പുറമെയാണ് ഇപ്പോള്‍ ജീവനക്കാരുടെ ഹാജര്‍ സംബന്ധിച്ച കാര്യങ്ങളിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നത്. സെക്രട്ടറിയേറ്റില്‍ എത്തി പഞ്ച് ചെയ്ത് മുങ്ങുന്നവരെ പിടികൂടാന്‍ എല്ലാ ഓഫിസ് കവാടത്തിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.

ജീവനക്കാര്‍ രാവിലെ പഞ്ച് ചെയ്ത് കയറിയശേഷം എപ്പോഴെങ്കിലും പുറത്തിറങ്ങി പത്തു മിനിറ്റ് കഴിഞ്ഞാല്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ അക്കാര്യം രേഖപ്പെടുത്തുന്ന നിലയിലാണ് പുതിയ സംവിധാനം. എത്ര നേരം പുറത്ത് കറങ്ങുന്നോ അതിന് ആനുപാതിക സമയം മാസത്തില്‍ കണക്കാക്കും. അധികസമയം ലീവിലേക്കോ ശമ്ബള കട്ടിലേക്കോ മാറാനും സാധ്യതയുണ്ട്.

സെക്രട്ടറിയേറ്റില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അവിടെ തങ്ങാവുന്ന സമയത്തിലുള്‍പ്പെടെ കര്‍ശനമായ
നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ ചുറ്റും പ്രത്യേക മേഖലയായി പ്രഖ്യാപിച്ച്‌ സുരക്ഷാ സംവിധാനം കര്‍ക്കശമാക്കണമെന്ന ശുപാര്‍ശയും നിലവിലുണ്ട്.

Related Articles

Latest Articles