മുതിർന്ന മാദ്ധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യ സഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകനായിരുന്ന അദ്ദേഹം ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥനായിരുന്നു.
സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിൽ പ്രമുഖനായിരുന്ന ഭാസുരേന്ദ്ര ബാബുവിന്റെ വിയോഗവാർത്ത ഞെട്ടലുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.