തിരുവനന്തപുരം: ഒരു അശ്വമേധയാഗത്തിന് തുല്യമെന്ന് ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്ന ശതചണ്ഡികായാഗത്തിന് അനന്തപുരിയിൽ തിരി തെളിഞ്ഞു. ലോകക്ഷേമത്തിനും, പ്രകൃതി ക്ഷോഭം മഹാമാരി തുടങ്ങിയവയിൽ നിന്നുള്ള മോചനത്തിനും, അഭിവ്യദ്ധിക്കും, ഐശ്വര്യത്തിനും സർവ്വോപരി സനാതനധർമ്മ മാർഗത്തിന്റെ ആചാരണത്തിനും ലോകമാതാവായ ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ അനുഗ്രഹത്തിനായി ശ്രീ ജ്ഞാനാംബികാ റിസെർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ശതചണ്ഡികാ യാഗത്തിനാണ് ഇന്ന് വൈകിട്ട് 4 മണിക്ക് തുടക്കമായത്. ശതചണ്ഡികാ യജ്‌ഞം പത്മശ്രീ ഡോ. നല്ലി കുപ്പു സ്വാമി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ശതചണ്ഡിക യജ്ഞ സങ്കൽപം ശ്രീ ആദിത്യ വർമ്മ തമ്പുരാൻ നിർവ്വഹിച്ചു. സി.എ.എച്ച്.രാമകൃഷ്ണൻ, ചടങ്ങിൽ സ്വാഗത പ്രസംഗം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ സി എ പി.കെ. ശിവരാമൻ മുഖ്യപ്രസംഗം നടത്തി.
ബ്രഹ്മശ്രീ സതീശൻ നമ്പൂതിരി, ഡോ. പ്രദീപ് ജ്യോതി, ശ്രീ എച്ച്. ഗണേഷ്, ശ്രീമതി മല്ലിക നമ്പൂതിരി, ശ്രീ കെ.വി അജിത് കുമാർ, ശ്രീ രഞ്ജിത് കാർത്തികേയൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
ഒക്ടോബർ 02 മുതൽ 09 വരെയാണ് മഹായജ്‌ഞം നടക്കുന്നത്. ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിത ശർക്കരപ്പായസ്സം, നെയ്യ്, പൊരി എള്ള്, തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലി സമർപ്പണം ചെയ്യുന്നതാണ് ചണ്ഡികാ മഹായജ്‌ഞം. ഒരു അശ്വമേധയാഗത്തിന് തുല്യമെന്നാണ് ശതചണ്ഡികാ യാഗത്തെ ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്നത്
ഇതിനോടനുബന്ധിച്ചുള്ള ദേവീമാഹാത്മ്യ പാരായണം ഇന്ന് മുതൽ 07 വരെ തിരുവനന്തപുരം ശൃംഗേരിമഠത്തിലും, ചണ്ഡികാ ഹോമം എട്ടാം തീയതി ഭജനപ്പുര പാലസിലുമാണ് നടക്കുക. തുടർന്ന് ഒക്ടോബർ 9 ന് ശൃംഗേരി മഠത്തിൽ ശ്രീചക്ര പൂജയും ലക്ഷാർച്ചനയും നടക്കും. അനന്തപുരിയെ ഭക്തിസാന്ദ്രമാക്കുന്ന ഈ മഹായാഗത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് കാണാവുന്നതാണ്. ലൈവ് ലിങ്ക് http://bit.ly/3Gnvbys