Thursday, May 16, 2024
spot_img

സോളാർ കേസ്;സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഉടനെ പരിഗണിക്കും

തിരുവനന്തപുരം: സോളാർ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.14 പേർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.സിബിഐ കേസുകളിൽ ഒരെണ്ണം തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായി സിബിഐ അറിയിച്ചു.

രമേശ് ചെന്നിത്തല ,ഉമ്മൻ ചാണ്ടി ,ജോസ് കെ മാണി ,എ .ഡി ജി പി മാരായ പത്മകുമാർ, എം ആർ അജിത്ത് കുമാർ എന്നിവർക്കെതിരെയാണ് സരിതയുടെ പരാതി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

2018 ഒക്ടോബറിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഹൈബി ഈഡൻ എംഎൽഎ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഇതിനു പിന്നാലെ മുൻമന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവർക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങൾ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങൾക്കും ശേഷമായിരുന്നു കേസെടുത്തത്.

Related Articles

Latest Articles