തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ യെ സി.ബി.ഐ ചോദ്യംചെയ്തു. പത്തനാപുരത്ത് വെച്ചായിരുന്നു ഗണേഷ് കുമാറിന്‍റെ ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്‍റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍.
സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന്‍ എം.പിയെ സി.ബി.ഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സി.ബി.ഐ ഓഫിസ് ഒഴിവാക്കി കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസില്‍വെച്ച് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. കേസില്‍ ഹൈബി ഈഡനും ആറ് കോണ്‍ഗ്രസ് നേതാക്കളും പ്രതിയാക്കപ്പെട്ടതോടെയാണ് സി.ബി.ഐ ചോദ്യം ചയ്യാനുള്ള കാരണം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടിയും പ്രതിയാണ്.
2012ല്‍ നിയമസഭ സമ്മേളനം നടക്കുന്ന സമയം എം.എല്‍.എ ഹോസ്റ്റലില്‍വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. നേരത്തേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റീ രജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ അന്വേഷിക്കുന്നത്. കേസിനാസ്പദമായ സംഭവം നടന്ന എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.