ദില്ലി:ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണം.ലഹരി വിൽപനയ്ക്ക് പിന്നിലെ യഥാർത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല.പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രം .വൻകിടക്കാർ നിയമത്തിന് പുറത്ത് തന്നെ നിൽക്കുന്നു എന്ന് സുപ്രിംകോടതി
മുഴുവനായി ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം .സംസ്ഥാനങ്ങൾ ഇതിന് അതീവ പ്രാധാന്യം നൽകണം .അതിർത്തി മേഖലകളിൽ അടക്കം ലഹരിക്കടത്ത് കൂടുന്നു .കേരളത്തിൽ നിന്നടക്കമുള്ള ലഹരി കേസ് പരിഗണിക്കുന്നതിനിടെയാണ് നീരിക്ഷണം .ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നീരീക്ഷണം