കാബൂള്‍; അഫ്ഗാനിലെ നാല് എംഐ 24 ഹെലികോപ്റ്ററുകള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാന് ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകള്‍ ആയിരുന്നു ഇത്. യൂറോപ്യന്‍ രാജ്യമായ ബെലാറസില്‍ നിന്നും എത്തിച്ച ഹെലികോപ്റ്ററുകളാണ് ഭീകരർ പിടിച്ചെടുത്തിരിക്കുന്നത്. മാത്രമല്ല എംഐ 24 ന്റെ സമീപം താലിബാന്‍ ഭീകരര്‍ നില്‍ക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
മുൻപ് അമേരിക്കയില്‍ നിന്നും യുഎസ് സൈന്യത്തെ തിരികെ രാജ്യത്തെത്തിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് താലിബാന്‍ ഭീകരരുടെ ആക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് രാജ്യം അഫ്ഗാന് ഹെലികോപ്റ്ററുകള്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം അഫ്ഗാനിലെ പ്രമുഖ നഗരമായ കുൻഡൂസിലെ നിരവധി പ്രദേശങ്ങള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. സൈനിക താവളവും വിമാനത്താവളവുമൊഴികെയുള്ള പ്രദേശങ്ങളാണ് ഭീകരര്‍ കീഴ്‌പ്പെടുത്തിയത്. വ്യോമാക്രമണവും തുടരുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona